നീലക്കടമ്പിന്റെ പൂക്കളാലൊരുക്കിയ
മാലയുമായ് കണ്ണാ കാത്തിരുന്നു
അമ്പാടി മുറ്റത്തെ ചെമ്പകപ്പൂങ്കാറ്റിൽ
കായാമ്പൂവർണനെ ഓർത്തിരുന്നു
(നീലക്കടമ്പിന്റെ)
ഗോപികമാരെല്ലാമുറങ്ങി
യമുനയിലോളങ്ങളടങ്ങി
നിന്റെ മോഹന ശ്യാമസ്വരൂപത്തെ
നെഞ്ഞേറ്റി ഞാൻ മാത്രം ഉറങ്ങിയില്ല -നിന്റെ
രാധിക മാത്രമിന്നുരങ്ങിയില്ല
(നീലക്കടമ്പിന്റെ)
നീരദപാളികളിലൊതുങ്ങി
താരകപ്പെണ്മണിമാർ മയങ്ങി
നിന്റെ മായാമുരളീഗാനത്തെ
ഉൾക്കാതിനാൽ കേട്ടു പൂത്തു നിന്നു നിന്റെ
ആരാധിക ഞാൻ പൂത്തു നിന്നു
(നീലക്കടമ്പിന്റെ)
No comments:
Post a Comment